Friday, October 18, 2013

വര

വളഞ്ഞിട്ടാവണം
പുഴപോലെ.
മഴവില്ല് പോലെ
മായാതിരിക്കണം.
മഴയെ
കുടത്തിനുള്ളില്‍
വരയ്‌ക്കണം.
പണ്ട് വിഴുങ്ങിയ
ചോപ്പ് ഗുളിക
പനിയായി
വരയ്‌ക്കണം.
പേടിച്ചതെല്ലാം
മൂങ്ങയുടെ
മുഖം പോലെ.
ഓര്‍മ്മകള്‍
മുത്തശ്ശിയുടെ
ചിരിപോലെ.
കടല്‍
അമ്മയുടെ
കണ്ണുപോലെ.
ആനയെ
വാലില്‍
തുടങ്ങണം.
അമ്പിളി
പാതിയില്‍
നിര്‍ത്തണം.
രാത്രികളെ
നേരം
വെളുപ്പിക്കണം.
വര
നേരെയെങ്കില്‍
ശരിയാകുന്നത്
തിരുത്തി
വരയ്‌ക്കണം.


No comments: