Saturday, September 26, 2009

ഓര്‍മകളുടെ പട്ടുറുമാല്‍ പോലെ സ്മിത


മദ്രാസ്,

മനസു നിറയെ സിനിമ മോഹങ്ങളുമായി നടന്നിരുന്നവരുടെ സ്വപ്ന തീരം. സിനിമയ്ക്കകതും പുറത്തും ഒരുപാടു ജീവിതങ്ങള്‍ പച്ച പിടിച്ചതിന്റെയും പായല്‍ പുതഞ്ഞു പോയതിന്റെയും കഥ പറയും ഈ നഗരം. ആ കഥകളില്‍ ഒരു സെപ്റ്റംബര്‍ ഇരുപത്തിമൂന്നുണ്ടായിരുന്നു. ഒമ്പതാം വയസില്‍ മനസ് നിറയെ സിനിന്മ മോഹങ്ങളുമായി മദ്രാസില്‍ വണ്ടിയിറങ്ങി പത്തൊമ്പത് വര്‍ഷം തെന്നിന്ത്യന്‍ സിനിമയെ കുളിരണിയിച്ചു പതിമൂന്നു വര്‍ഷം മുന്‍പ് മരിച്ചു പോയ ഒരു നടി തന്റെ ആത്മഹത്യാ കുറിപ്പില്‍ എങ്കിലും എന്റെ ദൈവമേ നീ എന്നെ എന്തിനു സൃഷ്ടിച്ചു എന്നെഴുതിയ ദിവസം. ബന്ധുവിനോടൊപ്പം ആണ് മദ്രാസില്‍ വണ്ടിയിറങ്ങിയ വിജയലക്ഷ്മി എന്ന ആ പെണ്‍കുട്ടിയെ തെന്നിന്ത്യ മുഴുവന്‍ അറിയും. അവളുടെ ഒരു പുഞ്ചിരി കൊണ്ടും കണ്ണുകളിലെ നക്ഷത്ര തിളക്കം കൊണ്ടും സ്ത്രം ഒരു സിനിമ വിജയിച്ചിരുന്ന കാലം. ആ മന്ദസ്മിത്തിനുടമ മറ്റാരുമല്ല തമിഴിലെയും മലയാളത്തിലെയും പ്രേക്ഷകരെ ഒരു കാലത്ത് വെള്ളിത്തിരയ്ക്ക് മുന്നില്‍ ത്രസിപ്പിച്ചിരുത്തിയ സില്‍ക്ക് സ്മിത തന്നെ. ഒമ്പതാം വയസില്‍ മ്ദ്രസിലെത്തിയ വിജയലക്ഷ്മി പിന്നീട് സ്മിതയായി. 1979 ല്‍ വണ്ടിച്ചക്രം എന്ന സിനിമയില്‍ ബാര്‍ നര്‍ത്തകിയുടെ വേഷത്തിലെത്തിയ ശേഷമാണ് സ്മിത സില്‍ക്ക് സ്മിതയാവുന്നത്‌. വണ്ടിച്ചക്രത്തിനു ശേഷം പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്ര തന്നെയായിരുന്നു.മൂന്നാം പിറ്യ്, മൂന്ട്രുമുഖം, കോഴി കൂവുത്, തുടങ്ങി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് പുറമേ മലയാളത്തിലും തമിഴിലും സ്മിതയെ തേടി നിരവധി അവസരങ്ങള്‍ എത്തി. മമ്മൂട്ടിയോടൊപ്പം അധര്‍വത്തിലും മോഹന്‍ലാലിനൊപ്പം സ്ഫടികത്തിലും സ്മിത ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റു നദികളില്‍ നിന്നും സ്മിതയെ വേറിട്ട്‌ നിര്‍ത്തിയിരുന്നത് മാദകത്വം തുളുമ്പുന്ന കണ്ണുകളായിരുന്നു. കേലവും സിനിമയും ഇന്നത്തെ പോലെയായിരുന്നില്ല. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സധനങ്ങളുടെ പട്ടികയില്‍ സ്മിതയും അവളുടെ സിനിമകളും ഒന്നാമതായി. ഒളിഞ്ഞും മറഞ്ഞും അന്ന് കണ്ട കാഴ്ചകള്‍ ഇന്നും ഒരു തലമുറയെ കുളിരണിയിപ്പിക്കുന്നുണ്ടാവണം. പാട്ടും നൃത്തവുമായി മുന്നുറിലധികം സിനിമകളില്‍ വേഷമിട്ട സ്മിതയുടെ മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങളിലോന്നയിരുന്നു തുളസിദാസ്‌ സംവിധാനം ചെയ്ത ലയനത്തിലെത്. വേര്‍പാടിന്റെ പതിമുന്നു വര്‍ഷം തികയുമ്പോള്‍ മലയാളം സ്മിതയെ ഓര്‍മിക്കുന്നത്‌ നിരവധി സിനികളില്‍ അവര്‍ ചെയ്ത ക്യാരക്ടര്‍ വേഷങ്ങളുടെ പെരിലയിരിക്കില്ലെന്നു ഉറപ്പിക്കാം. ഇത്തിരി ഉടുപ്പില്‍ സി ക്ലാസ് തിയേറ്ററില്‍ അവള്‍ നിറഞ്ഞാടിയ ഗ്ലാമര്‍ വേഷങ്ങളുടെ ഒര്മാകലയിരിക്കും അയ വെട്ടുന്നത്. ഈ കാണുന്നതൊന്നും ഒരു കാഴ്ചയല്ല. ഒളിഞ്ഞും മറഞ്ഞും ചെറിയ വിടവിലൂടെ നോക്കിയപ്പോള്‍ കണ്ടതാണ് കാഴ്ചകള്‍ എന്ന് പോയ കാലങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടെയിരികുന്നു. സില്‍ക്കിന്റെ ഓര്‍മകളും അത് പോലെ തന്നെ. ഒടുവില്‍ ആര്‍ക്കും ഒരു വിസദീകരണവും നല്കാതെ ഇരുട്ട് കൊണ്ടൊരു കത്തെഴുതി ആരോടും ഒന്നും പറയാതെ അവള്‍ പോയി. എന്നിട്ടും ഇപ്പോഴും ഉണ്ട് ആ ഓര്‍മകള്‍ക്ക് പട്ടിന്റെ തിളക്കം.